Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adani Group

അദാനി ഗ്രൂപ്പിന്‍റെ 15 കോടി കിട്ടുമെന്ന് ശ്വേത, തെളിവായി വീഡിയോ കാണിച്ച് മാല പാർവതിയുടെ ഗുരുതര വെളിപ്പെടുത്തൽ  

അമ്മ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി മലയാളസിനിമയിലെ ഒരു വിഭാഗം നടിമാർ. വർഗീയത വിളിച്ചു പറഞ്ഞ് സംഘടനയ്ക്കുള്ളിൽ ഒരു ധ്രുവീകരണം നടപ്പിലാക്കാൻ പ്രസിഡന്‍റ് ശ്വേത മേനോൻ ശ്രമിച്ചു എന്നത് തന്‍റെ ആരോപണമല്ല അനുഭവമാണെന്നും സംഘടനയിലേക്ക് കോടികളുടെ കോർപ്പറേറ്റ് ഫണ്ടുകൾ എത്തിക്കാനും അണിയറയിൽ നീക്കങ്ങൾ നടന്നിരുന്നതായി മാലാ പാർവതി വെളിപ്പെടുത്തി.

ഉഷ ഹസീന, അൻസിബ ഹസൻ, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇവർ ശ്വേതയ്ക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത്.

മാലാ പാർവതിയുടെ വാക്കുകൾ

എന്താണ് അമ്മയിൽ നടക്കുന്നതെന്ന് കുറച്ചുകാലങ്ങളായി എല്ലാവരും ചോദിക്കുന്നുണ്ട്. പ്രതീക്ഷിക്കാത്തതും വിചാരിക്കാത്തതും 32 വർഷമായി അമ്മയിൽ നടക്കാത്തതുമായ കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. ഇത് വെറുതെ പറയുന്നതല്ല. 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയിൽ അദാനി ഗ്രൂപ്പ് തരുന്നു എന്ന് പറയുമ്പോൾ ഇവർക്ക് അത് അംഗീകരിക്കാൻ പറ്റുന്നില്ല.

ഈ അദാനി ഗ്രൂപ്പിന് ഇവരുടേതായ കുറെ പരിപാടികളുണ്ട്; 'ദക്ഷിണ' പോലെയുള്ളവ. സിനിമ രംഗത്ത് ഉണ്ടായിരുന്ന, ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് കരുതലായിട്ട് കൊടുക്കുന്ന കാര്യങ്ങളൊക്കെ അതിലുണ്ട്. അത് കുറച്ചുകൂടി കൂടുതൽ കൊടുക്കാം, വീട് വെച്ചു കൊടുക്കാം അങ്ങനെ പല കാര്യങ്ങളും ചെയ്യാം.

15 കോടി രൂപ എന്ന് പറഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റും! ഒരു സ്ത്രീ വന്നിട്ട് ഇത്രയും പണം കൊണ്ടുവരുന്നു എന്ന് കാണിക്കുമ്പോൾ, "ഞങ്ങൾക്ക് ചെയ്യാൻ പറ്റാത്ത എന്ത് കാര്യമാണ് ഇവരുടെ കൈയിൽ ഉള്ളത്?" എന്ന ഭാവമാണ്. സാധാരണയായി അമ്മ ഒരു ഷോ നടത്തും, അതിൽ നിന്നുള്ള പൈസ വെച്ചാണ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത്.

പിന്നെ ഇതിൽ പറയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് അറിയാമോ? മൾട്ടിനാഷണൽ കമ്പനിയിൽ നിന്നും 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയിൽ കൊണ്ടുവരുമെന്ന് പറയുന്ന വ്യക്തി മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവാണ്.

ഞങ്ങളുടെ അറിവിൽ അവർ അമ്മയിലെ മെമ്പർ അല്ല. അവർക്ക് 'അമ്മ'യുമായിട്ട് എന്താണ് ബന്ധമെന്നും ഞങ്ങൾക്കറിയില്ല. സംസ്ഥാന നേതാവാണ്, മുൻ കൗൺസിലറുമാണ്.ശ്രീമതി പത്മജ എന്നാണ് ഞാൻ മനസിലാക്കുന്നത്. അതിന്‍റെ വീഡിയോ എന്‍റെ കൈയിലുണ്ട്, ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഞാൻ അയച്ചു തരാം. അപ്പോൾ ഇവർ എങ്ങനെയാണ് ഈ വിഷയം സംസാരിക്കുന്നത്? ഇവർ 'അമ്മ'യുടെ നേതാവാണോ? 

ശ്വേത പലവട്ടം പറഞ്ഞു അവർ ഒരു കോൺഗ്രസുകാരിയാണെന്ന്! അവർ കോൺഗ്രസോ ബിജെപിയോ സിപിഎമ്മോ സിപിഐയോ ആകാം... അതിലൊന്നും ആർക്കും ഒരു വിരോധവും ഇല്ല. ഒരു അയിത്തവും ഇല്ല. ഇതെല്ലാം ജനാധിപത്യ ഇന്ത്യയിലുള്ള പാർട്ടികളാണ്. എന്നാൽ അത്തരം അജണ്ടകൾ സംഘടനയിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അത് ഞങ്ങൾ എതിർക്കും.

അതു ചോദ്യം ചെയ്യുന്ന ഒരാളായിരുന്നു അൻസിബ. അൻസിബ എന്ന മുസ്ലിം നാമധാരിയായ വ്യക്തിയെ വർഗീയവാദിയാക്കി ജിഹാദിയാക്കി അവിടെ നിന്ന് ഓടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നുകൊണ്ടിരുന്നത്. വർഗീയത വിളിച്ചു പറഞ്ഞ് അവിടെ ഒരു ധ്രുവീകരണം നടപ്പിലാക്കാൻ ശ്രമിച്ചു എന്നത് എന്‍റെ ആരോപണമല്ല, അനുഭവമാണ്.

മാലാ പാർവതിയാണ് ഗൂഢാലോചന നടത്തുന്നതെന്ന് നിങ്ങൾ പലവട്ടം കേട്ടുകാണും. എന്താണ് ആ ഗൂഢാചോലന? എന്തിനാണ് എനിക്ക് മൈക്ക് തരാതെ ശ്വേത എന്നെ വട്ടം പിടിച്ചു നിന്നത്? രമേശ് പിഷാരടിയുടെ ഒരു ഫോൺ സംഭാഷണം അവർ പുറത്തുവിട്ടതിനു ശേഷം ശ്വേതയ്ക്ക് ആ മാന്യത കൊടുക്കേണ്ടതില്ല എന്നു തോന്നി. വ്യക്തിപരമായ ഒരു സംഭാഷണം, ഒരാൾ കൂടി ആ കോൺഫറൻസ് കോളിലുണ്ടായിരുന്നു എന്ന് അറിയുന്നതിന്‍റെ ധൈര്യത്തിലാണ് ഞാനിതു പറയുന്നത്.

അൻസിബയുടെ വിഷയം സംസാരിക്കാൻ വിളിച്ചപ്പോൾ അവർ പറഞ്ഞത് അൻസിബ നാലു പേരെ കൺവേർട്ട് ചെയ്യാൻ നോക്കി എന്നാണ്. എന്താ ഈ സംസാരിക്കുന്നത് എന്നാണ് ഞാൻ ശ്വേതയോട് ചോദിച്ചത്. അങ്ങനെ സംസാരിക്കരുതെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ചെറിയൊരു തർക്കം ഉണ്ടായി. ഇതൊരു സാമൂഹ്യവിഷയമാണെന്നും ഇതു പുറത്തു പറയുമെന്നും ഞാൻ പറഞ്ഞു.

അപ്പോൾ അവർ എന്നോട് പറഞ്ഞത്, ഞാൻ സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാകില്ല എന്നാണ്. ഈ വിഷയത്തിൽ നിന്ന് മാറി നിന്നോളൂ, എനിക്ക് ചേച്ചിയോട് ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത് എന്ന് ശ്വേത പറഞ്ഞു. അൻസിബയുടെ വിഷയത്തിൽ ഇടപെടരുതെന്ന് അവർ എന്നെ താക്കീത് ചെയ്തു.

ശ്വേതയടക്കം ആരോപണം ഉന്നയിച്ച പ്രൊഡക്ഷൻ കൺട്രോളറെ അതായത് അൻസിബ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച ആ പ്രൊഡക്ഷൻ കൺട്രോളറെ ഞാൻ വിളിച്ചു. അയാൾ ഒരു ഓർമപ്പെടുത്തൽ പോലും ആവശ്യമില്ലാതെ ഒരു സംശയത്തിനു പോലും ഇട നൽകാതെ, 2023ൽ നടന്ന ഒരു സിനിമയുടെ കാര്യം പറയുകയാണ്.

അവിടെ വച്ച് അൻസിബ ഒരു നോമ്പെടുത്തുവെന്നും അതിനോടൊപ്പം ഈ പ്രൊഡക്ഷൻ ഡിസൈനറുടെ മകൻ– അഭിനയിക്കാനോ അസിസ്റ്റന്‍റ് ഡയറക്ടറായോ വന്നതാണ്– അൻസിബയ്ക്കൊപ്പം നോമ്പു തുറന്നുവെന്നും പറഞ്ഞു. ഈ ഒരു കാര്യത്തിനെ 2026ലെ എക്സിക്യൂട്ടിവ് കമ്മിറ്റി വിഷയത്തിൽ ഒരു വാട്ട്സാപ്പ് ചാറ്റിൽ ഒരു ഭീഷണിയുടെ സ്വരത്തിൽ ഉപയോഗിച്ചത് എന്തിനാണ്? ഇതു ചോദിച്ചപ്പോൾ ശ്വേത ചോദിച്ചത് ചേച്ചിക്ക് ജയിലിൽ പോയി കിടക്കാൻ ആഗ്രഹമുണ്ടോ എന്നാണ്.

തിഹാർ ജയിലിൽ അൻസിബ പോയാൽ കുറച്ചു പ്രശ്നമില്ലേ എന്ന് ഞാനും തിരിച്ചു ചോദിച്ചു. അങ്ങനെ ഞങ്ങൾ തമ്മിലുണ്ടായ തർക്കത്തിനു ശേഷമാണ് ഞാൻ ഗൂഢാലോചനക്കാരി ആയത്. 

എനിക്ക് ഗൂഢാലോചനയൊന്നുമില്ല, ആലോചന മാത്രമേ ഉള്ളൂ. കാരണം ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്. ധ്രുവീകരണം നടത്തുന്ന വർഗീയവാദം പ്രചരിപ്പിക്കുന്ന മനുഷ്യരെ ഒന്നായി കാണാൻ സാധിക്കാത്ത ജാതിമതങ്ങളെ ഒന്നായി കാണാനാകാത്ത കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല അമ്മ ഭരിക്കേണ്ടത്.

അതെന്‍റെ വിശ്വാസമാണ്. കേരളം അങ്ങനെ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ സംഘടനയിൽ നടക്കുന്നത് നാളെ വരാനിരിക്കുന്ന ‘കേരള സ്റ്റോറി’ ആണെന്നു തോന്നിയതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. തട്ടമിടാത്ത, അമ്പലത്തിൽ വരെ പോകുന്ന ഒരു സിനിമാ നടി, മലപ്പുറംകാരി മുസ്ലിം– അവർ അവിടെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന ഒരു കഥ സിനിമയായി വന്നാൽ ഉത്തരേന്ത്യയിൽ നന്നായി ഓടും. ഈ കഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ഇതു പുറത്തു പറയണ്ട എന്നു കരുതി ഇരുന്നിട്ടും മറ്റു വിഷയങ്ങളിലൂടെ ഇതു പുറത്തുവരികയാണ്. 

അൻസിബയെ പുറത്താക്കണം എന്ന അജണ്ടയുമായാണ് അവർ വന്നത്. പക്ഷേ, ജനറൽ ബോഡിയിൽ അൻസിബ പറഞ്ഞ കാര്യങ്ങൾ അംഗങ്ങൾക്ക് ബോധ്യപ്പെട്ടു. അവർ അൻസിബയ്ക്കൊപ്പം നിന്നു. ശ്വേതയ്ക്ക് ഉത്തരം ഇല്ലാതായി എന്നത് സത്യമാണ്. അതിന് ബാബുരാജ് ഒരു ആരോപണം മുന്നോട്ടു വച്ചു. ഒരു പ്രത്യേക പാർട്ടിയിൽ നിന്നും രണ്ടു കോടി രൂപ വാങ്ങിയില്ലേ എന്ന് ശ്വേതയോട് ചോദിച്ചു.

ആ ആരോപണമൊന്നും ജനറൽ ബോഡി ഗൗരവമായി എടുത്തില്ല. പിറ്റേദിവസം ലക്ഷ്മിപ്രിയ പറഞ്ഞപ്പോഴാണ് ഇത് എത്ര ഗൗരവമുള്ള കാര്യമാണെന്ന് തിരിച്ചറിയുന്നത്. ശ്വേത ജനറൽ ബോഡിയിൽ നിന്ന് ഇറങ്ങിപ്പോയി. എന്തിനാണ് അവർ പോകുന്നത്? അടിസ്ഥാനമില്ലാത്ത ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എന്താണെന്ന് തിരിച്ചു ചോദിക്കുകയല്ലേ ചെയ്യുക? അങ്ങനെ ചോദിക്കാതെ അവർ ഇറങ്ങി ഓടിയത് എന്തിനാണ്? അംഗത്വം രാജി വച്ച് പോവുകയാണെന്നു പറഞ്ഞ് അവർ പോയി. ‘ഞാനും എന്‍റെ അംഗങ്ങളും രാജി വയ്ക്കുകയാണ്’ എന്നാണ് പറഞ്ഞത്. അവരാരും അതിനെ എതിർത്തില്ല. ജനറൽ ബോഡിയാണ് ഏറ്റവും ഉന്നത സമിത്. അവർ രാജി വച്ചതിനു ശേഷം ജനറൽ ബോഡി തീരുമാനമെടുത്തു പുതിയൊരു സമിതിയെ വയ്ക്കാൻ! ആ സമിതിയുടെ അധ്യക്ഷനെയാണ് വെള്ളിയാഴ്ച ഒരു ഫോൺ കോൾ ചോർത്തിക്കൊണ്ട് മ്ലേച്ഛമായ രീതിയിൽ കോടതിയിൽ പോയി ഒഴിവാക്കിയത്.

ഞങ്ങൾ കൈയും കാലും പിടിച്ചാണ് രമേശ് പിഷാരടിയെ അവിടെ ഇരുത്തിയത്. അദ്ദേഹം കോൺഗ്രസുകാരനാണ്. പക്ഷേ, ആ രാഷ്ട്രീയം അമ്മയിൽ കളിക്കുന്ന വ്യക്തിയല്ല അദ്ദേഹം. ബിജെപി ആയിട്ടുള്ള അംഗങ്ങളുണ്ട് അമ്മയിൽ. എല്ലാ പാർട്ടിക്കാരുമുണ്ട്. അവരെയെല്ലാം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്, സിനിമയെ പിടിച്ചുകൊണ്ട് ബോളിവുഡിൽ നടക്കുന്ന പോലെ സിനിമയെ വർഗീയവൽക്കരിക്കുന്ന ശ്രമം മുളയിലേ നുള്ളാൻ ശ്രമിച്ചു എന്നുള്ള ഗൂഢാലോചന കുറ്റം ഉണ്ടെങ്കിൽ അതു ഞാൻ ചെയ്തിട്ടുണ്ട്. അതിന് ഞാൻ അശ്ലീല വാക്കുകൾ ഉപയോഗിച്ചിട്ടില്ല. രൂക്ഷമായ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അശ്ലീലം പറഞ്ഞിട്ടില്ല.  

 

Business

ഡാറ്റാ സെന്‍ററുകൾ നിർമിക്കുന്നതിന് അദാനിയുടെ വൻ നിക്ഷേപം

മുംബൈ: ആർട്ടിഫിഷൽ ഇന്‍റലിജൻസ് അധിഷ്ഠിത ഡാറ്റ സെന്‍ററുകൾ വികസിപ്പിക്കുന്നതിനായി 2025-ഓടെ ഇന്ത്യയിൽ 100 ബില്യണ്‍ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈ ഡാറ്റാ സെന്‍ററുകൾ പുനരുപയോഗ ഉൗർജത്തിൽ പ്രവർത്തിക്കുന്നവയാകും.

ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡാറ്റാ സെന്‍റർ പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എഐ മേഖലയിലെ മുൻനിരക്കാരാക്കി മാറ്റാൻ ആവശ്യമായ ഉൗർജ-കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽനിന്ന് എഐ നിർമാതാക്കളും കയറ്റുമതിക്കാരുമാക്കുകയാണ് ലക്ഷ്യം.

ഈ പ്രാരംഭ നിക്ഷേപം 2035ഓടെ സെർവർ നിർമാണം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ 150 ബില്യണ്‍ ഡോളറിന്‍റെ അധിക നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ അടുത്ത പത്ത് വർഷത്തിൽ ഇന്ത്യയിൽ 250 ബില്യണ്‍ ഡോളർ മൂല്യമുള്ള എഐ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കന്പനി അറിയിച്ചു.

അദാനി കോണക്സിന്‍റെ നിലവിലുള്ള 2 ഗിഗാവാട്ട് ഡാറ്റാ സെന്‍റർ ശൃംഖലയെ 5 ഗിഗവാട്ടിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഒരു കൂറ്റൻ എഐ ഡാറ്റാ സെന്‍റർ കാംപസ് നിർമിക്കുന്നതിന് അദാനി ഗ്രൂപ്പ് ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഹൈദരാബാദിലും പൂനയിലും മൈക്രോസോഫ്റ്റുമായി ഇവർക്കു പങ്കാളിത്തമുണ്ട്. ഐഐ, ഇകൊമേഴ്സ് ആവശ്യങ്ങൾക്കായി ഫ്ളിപ്കാർട്ടുമായുള്ള ഡാറ്റാ സെന്‍റർ സഹകരണവും ഗ്രൂപ്പ് വിപുലീകരിക്കും.

Business

എസിസിയും ഓറിയന്‍റും അംബുജയിൽ ലയിക്കും

അഹമ്മദാബാദ്: എസിസി സിമന്‍റ്സും ഓറിയന്‍റ് സിമന്‍റ്സും ഇല്ലാതാകുന്നു. അദാനി ഗ്രൂപ്പിലുണ്ടായിരുന്ന എസിസിയും ഓറിയന്‍റ് സിമന്‍റ്സും ലയിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് അനുമതികൾ ലഭിച്ചതായി അംബുജ സിമന്‍റ്സ് ലിമിറ്റഡ് വ്യക്തമാക്കി.

ഇരു കന്പനികളും അംബുജയിൽ ലയിക്കും. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ സമിന്‍റ് ഉത്പാദനക്കന്പനികളിലൊന്നായി അംബുജ മാറും. ലയനത്തോടെ രാജ്യവ്യാപകമായി ഒരു ‘വണ്‍ സിമന്‍റ് പ്ലാറ്റ്ഫോം’ രൂപീകരിക്കപ്പെട്ടു.

ലയനം 12 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയനത്തിന്‍റെ ഭാഗമായി ഓരോ 10 രൂപ മുഖവിലയുള്ള എസിസിയുടെ 100 ഓഹരികൾക്ക് അംബുജയുടെ 2 രൂപവീതം മുഖവിലയുള്ള 328 ഓഹരികൾ യോഗ്യരായ ഓഹരി ഉടമകൾക്ക് കൈമാറും. ഇതുപോലെ, ഓറിയന്‍റിന്‍റെ ഓരോ രൂപ മുഖവിലയുള്ള 100 ഓഹരികൾക്ക് അംബുജയുടെ 2 രൂപ മുഖവിലയുള്ള 33 ഓഹരികളാകും കൈമാറുക.

അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് രണ്ട് സിമന്‍റ് കന്പനികളായ പെന്ന സിമന്‍റ്, സംഘി ഇൻഡസ്ട്രീസ് എന്നിവയും അംബുജയിൽ ലയിക്കാനുള്ള നടപടികളിലാണ്. ഇവയെല്ലാം ഇനി ഒറ്റ കോർപറേറ്റ് സ്ഥാപനമായി മാറും.

മൊത്തത്തിൽ, അദാനിയുടെ സിമന്‍റ് വ്യവസായത്തിന് ഉത്പാദനശേഷി പ്രതിവർഷം 107 മില്യണ്‍ ടണ്ണാണ്. ഇതിൽ സംഘി ഇൻഡസ്ട്രീസിന്‍റെയും പെന്ന സിമന്‍റിന്‍റെയും ശേഷി ഉൾപ്പെടെ 57.6 മില്യണ്‍ ടണ്‍ അംബുജയ്ക്കാണ്. എസിസിയുടെ ഉത്പാദനശേഷി വർഷം 40.4 മെട്രിക് ടണ്ണും ഓറിയന്‍റ് സിമന്‍റിന് 8.5 മില്യണ്‍ ടണ്ണുമാണ്. അദാനി സിമന്‍റ് പോർട്ട്ഫോളിയോയിൽ 24 ഇന്‍റഗ്രേറ്റഡ് യൂണിറ്റുകൾ, 22 ഗ്രൈൻഡിംഗ് യൂണിറ്റുകൾ, 116 ലധികം റെഡി-മിക്സ് കോണ്‍ക്രീറ്റ് പ്ലാന്‍റുകൾ എന്നിവ ഉൾപ്പെടുന്നു.

കന്പനി എക്സിക്യൂട്ടീവുകളുടെ അഭിപ്രായത്തിൽ, അംബുജ 2026 സാന്പത്തിക വർഷം അവസാനിക്കുന്പോൾ പ്രതിവർഷം ഏകദേശം 118 മെട്രിക് ടണ്‍ ഉത്പാദനശേഷിയാണ് പ്രതീക്ഷിക്കുന്നത്. 2028ൽ കന്പനി 140ൽ മെട്രിക് ടണ്‍ ശേഷിയിലെത്തുമെന്നും കരുതുന്നു.

ഇന്ത്യൻ സിമന്‍റ് വ്യവസായത്തിലെ ഏറ്റവും വലിയ കന്പനിയായ അട്രാടെക്കിന്‍റെ 2025 സാന്പത്തികവർഷത്തിന്‍റെ അവസാനത്തിൽ ഉത്പാദനശേഷി പ്രതിവർഷം 183.4 മെട്രിക് ടണ്ണായിരുന്നു. ഉത്പാദനശേഷി 240.76 മെട്രിക് ടണ്ണായി ഉയർത്തുന്നതിന് കന്പനി 10,000 കോടിയിലധികം രൂപ നിക്ഷേപം പ്രഖ്യാപിച്ചു.

District News

അടുത്ത മാസം അവസാനത്തോടെ കരമാർഗമുള്ള കണ്ടെയ്നർ നീക്കം ലക്ഷ്യംവച്ച് അദാനി ഗ്രൂപ്പ് അധികൃതർ

വിഴിഞ്ഞം: അടുത്ത മാസം അവസാനത്തോടെ കരമാർഗമുള്ള കണ്ടെയ്നർ നീക്കം ലക്ഷ്യം വച്ച് അദാനി ഗ്രൂപ്പ് അധികൃതർ. അതിനായി കോവളം - കാരോട് ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖ റോഡിന്‍റെ അവസാന ഘട്ടപ്പണികൾ ധൃതഗതിയിലാക്കി.

ബൈപ്പാസിൽ പ്രവേശിക്കുന്ന ഭാഗത്തെ നിരപ്പാക്കൽ, വീതികൂട്ടൽ ഉൾപ്പെടെയുള്ള പണികളാണ് വേഗത്തിലാക്കിയത്. ഇതോടെ ഒരു കണ്ടെയ്നർ കടന്നുപോകാൻ പാകത്തിലുള്ള ഒരു റോഡ് പൂർത്തിയായി കാണാൻ വിഴിഞ്ഞത്തുകാരുടെ നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനു വിരാമമാവുകയാണ്. എന്നാൽ അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് അവകാശപ്പെടുന്നവർക്ക് ഒരു റോഡുനിർമിക്കാനുള്ള പണം പോലും അനുവദിക്കാനില്ലായിരുന്നു. സർക്കാർ നിർദേശത്തെ തുടർന്നു തുറമുഖ കവാടമായ മുല്ലൂർ കലുങ്ക്നട മുതൽ കഴക്കൂട്ടം കാരോട് ബൈപ്പാസിൽ സംഗമിക്കുന്ന പ്രധാന റോഡ് നിർമാണം അദാനി ഗ്രൂപ്പിന് ഏറ്റെടുക്കേണ്ടിവന്നതായാണറിവ്.

വിഴിഞ്ഞം - കളിയിക്കാവിള റോഡിൽനിന്ന് ബൈപ്പാസ് വരെ നീളുന്ന 1.85 കിലോമീറ്റർ പ്രധാന റോഡ് നിർമാണത്തിനു തുടക്കത്തിൽ 30 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ വർഷങ്ങൾ നീണ്ടതും ഉദ്ദേശിച്ചതിനെക്കാൾ നിർമാണത്തിൽ മാറ്റം വന്നതും ചെലവ് ഇരട്ടിയായി വർധിച്ചു.
അധികൃതരുടെ പിടിപ്പു കേടുകാരണം ബൈപ്പാസിൽപ്രവേശിക്കുന്നതിനും കഷ്ടിച്ച് നൂറു മീറ്റർ വരെ അടുത്ത് നിർമിച്ച റോഡ് പണി നാലു വർഷത്തോളംസ്തംഭിച്ച് കിടന്നു. മുന്നോട്ട്പോകാനായി വേണ്ട ഭൂമി ഏറ്റെടുക്കൽ വൈകിയതും തിരിച്ചടിയായി. ഇടുങ്ങിയ സർവീസ് റോഡിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറി ബൈപ്പാസിൽ കണ്ടെയ്നറുകൾ പ്രവേശിക്കണമെങ്കിൽ റോഡിനു വീതി കൂട്ടണമായിരുന്നു.

ഇതിനു വേണ്ട തുച്ഛമായ ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞുള്ള റോഡ് നിർമാണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. 2013-ൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 2015 മുതൽ നിർമാണം തുടങ്ങിയെങ്കിലും പൂർണമാക്കാൻ കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികളുടെ മാസങ്ങൾ നീണ്ട അതിജീവന സമരത്തിലെ അനിശ്ചിതത്വത്തിലും റോഡ് പണിക്ക് തടസമുണ്ടായില്ല. എന്നാൽ കടലിലെ നിർമാണ പ്രവർത്തനങ്ങൾ കണ്ട് ഊറ്റം കൊണ്ട സർക്കാർ കരയിലെ റോഡിന്‍റെകാര്യം മറന്നതും തിരിച്ചടിയായി.

കൂടാതെ തുറമുഖത്തിന്‍റെ മേൽനോട്ടച്ചുമതലയുള്ള വിഴിഞ്ഞം ഇന്‍റർനാഷണൽ സിപോർട്ട് ലിമിറ്റഡ് (വിസിൽ) അധികൃതരും കരമാർഗമുള്ള തുറമുഖ വികസനം കണ്ടില്ലെന്നു നടിച്ചു. ട്രയൽ റണ്ണും ഉദ് ഘാടനവും കഴിഞ്ഞുള്ള ഒന്നരവർഷത്തിനിടയിൽ 560-ഓളം ചരക്കുകപ്പലുകൾ വഴിഞ്ഞത്ത് വന്നു പോയി. ഇതുവഴി പന്ത്രണ്ട് ലക്ഷത്തോളം കണ്ടെയ്നറുകളും കൈകാര്യം ചെയ്തു. എന്നാൽ കരമാർഗം ഒരെണ്ണം പോലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതിനു പാകത്തിൽ ഒരു റോഡ് വികസിപ്പിക്കാൻ സർക്കാരിനാകാത്തതാണ് പ്രധാന തിരിച്ചടിയായത്. റിംഗ് റോഡ്, തീരദേശ ബൈപാസ് എന്നിവയെല്ലാം അളവ് കഴിഞ്ഞ് നിർമാണവും കാത്ത് കിടക്കുകയാണ്.

പ്രമാണങ്ങൾ വാങ്ങി, നഷ്ടപരിഹാരം ഉടന്‌ നൽകുമെന്നും പറഞ്ഞുള്ള പറ്റിക്കൽ ഇപ്പോഴും തുടരുകയാണ്. ഇതിനുപരി വിഴിഞ്ഞം -ബാലരാമപുരം റോഡ്, വിഴിഞ്ഞം-പള്ളിച്ചൽ റോഡ് ഉൾപ്പെടെ മേഖലയിലെ ചെറുതും വലുതുമായ റോഡുകളുടെ വികസന വാഗ്ദാനങ്ങളും കടലാസിൽ ഉറങ്ങുകയാണ്. ചരക്ക് ഗതാഗതത്തിനായി നിർമിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേയുടെ കാര്യത്തിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ പോലും അധികൃതർ തയാറല്ല. ഇതൊന്നുംനടത്താതെയാണു വിഴിഞ്ഞം വികസന കുതിപ്പിൽ എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ടവരുടെഇടവിട്ടുള്ള വരവ്.

National

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

 ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് ഡൽഹി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവർത്തകരെ വാർത്ത നൽകുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്.

രവി നായർ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എതിർകക്ഷികൾക്ക് വാദം കേൾക്കാൻ അവസരം നൽകാത്തതിനാൽ ഉത്തരവ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ്‌ഗുപ്ത, അയ്സ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ നൽകിയ അപ്പീലിലാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി ആശിഷ് അഗർവാൾ നിർണായക ഉത്തരവിട്ടത്.

അദാനിക്കെതിരായ ലേഖനങ്ങൾ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്നും അതിനാൽ, സിവിൽ ജഡ്ജി അവ നീക്കം ചെയ്യാൻ ഉത്തരവിടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനായിരുന്നു കോടതിയുടെ ഉത്തരവ്. അദാനി എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.

Latest News

Corehub Up